ഭക്തിയുടെ നിറവില്‍ തൈപ്പൂയ മഹോത്സവം ആഘോഷിച്ചു
06/02/2023
വൈക്കം സമൂഹത്തിന്റെ നേതൃത്വത്തിലുള്ള പഞ്ചാമൃതകാവടി വൈക്കം ക്ഷേത്രത്തിൽ ദർശനം നടത്തിയ ശേഷം അഭിഷേകത്തിനായി ഉദയനാപുരം ക്ഷേത്രത്തിലേക്ക് പുറപ്പെടുന്നു.
വൈക്കം: ഭക്തിയുടെ നിറവില്‍ ഉദയനാപുരം സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ തൈപ്പൂയ മഹോത്സവം ആഘോഷിച്ചു. തിരുവിതാംകൂര്‍ രാജാവിനും ദേവസ്വത്തിനും വേണ്ടി വൈക്കം മഹാദേവ ക്ഷേത്രത്തില്‍ നിന്നും കൊണ്ടു വന്ന രണ്ടു പാല്‍ കാവടികളാണ് ഉദയനാപുരത്തപ്പന് ആദ്യം അഭിഷേകം നടത്തിയത്. വൈക്കം ക്ഷേത്രത്തില്‍ നിന്നും വാദ്യമേളങ്ങളുടെ അകമ്പടിയോടെയാണ് കാവടി ഉദയനാപുരം ക്ഷേത്രത്തില്‍ എത്തിയത്. വൈക്കം സമൂഹത്തിന്റെ പഞ്ചാമൃതക്കാവടി സമൂഹത്തില്‍ നിന്നും ആരംഭിച്ച് വൈക്കം മഹാദേവ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയശേഷം ഉദയനാപുരം ക്ഷേത്രത്തിലെത്തി അഭിഷേകം നടത്തി. വിവിധ വാദ്യമേളങ്ങള്‍ അകമ്പടിയായി. സമൂഹം പ്രസിഡന്റ് പി.ബാലചന്ദ്രന്‍ സെക്രട്ടറി കെ.സി കൃഷ്ണമൂര്‍ത്തി എന്നിവര്‍ നേതൃത്വം നല്‍കി.
വൈക്കം ഷണ്‍മുഖ വിലാസം കാവടി സമാജത്തിന്റെ 82-ാമത് ഭസ്മക്കാവടി പൂജാദി കര്‍മങ്ങള്‍ക്കുശേഷം കച്ചേരിക്കവലയില്‍ നിന്നും പുറപ്പെട്ട് വൈക്കം മഹാദേവ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി ഉദയനാപുരം സുബ്രഹ്‌മണ്യ ക്ഷേത്രത്തിലെത്തി അഭിഷേകം നടത്തി. ചെങ്കോട്ട കെ.പി മുരുകേശന്‍, ആര്‍.മാരി മുരുകന്‍ എന്നിവരുടെ നെയ്യാണ്ടിമേളം അകമ്പടിയായി. സമാജം ഭാരവാഹികളായ കെ.എം സോമശേഖരന്‍ നായര്‍, കെ.അജിത് ബാബു എന്നിവര്‍ നേതൃത്വം നല്‍കി.
ഉദയനാപുരം കാവടി സമാജത്തിന്റെ 43-ാമത് ഭസ്മക്കാവടി പൂജാദികര്‍മങ്ങള്‍ക്കുശേഷം വൈക്കം മഹാദേവ ക്ഷേത്രത്തില്‍ നിന്നും പുറപ്പെട്ട് ഉദയനാപുരം ക്ഷേത്രത്തിലെത്തി അഭിഷേകം നടത്തി. വൈക്കം ബിജുവിന്റെ പമ്പ മേളം അകമ്പടിയായി. വെടിക്കെട്ടും ഉണ്ടായിരുന്നു. പി.കെ കരുണാകരന്‍, പി.കെ അരുണ്‍ എന്നിവര്‍ നേതൃത്വം നല്‍കി. കാവടിയാട്ടം കാണാന്‍ നിരവധി ഭക്തരും എത്തിയിരുന്നു.